തിരുവങ്ങൂർ ശ്രീനരസിംഹ-പാർത്ഥസാരഥീക്ഷേത്രം

ഐതീഹ്യം

ശ്രീനരസിംഹം

ഹിന്ദുപുരാണത്തിൽ  മഹാവിഷ്ണുവിന്റെ വാസസ്ഥലമായ വൈകുണ്ഠത്തിന്റെ രണ്ട് ദ്വാരപാലകരിൽ ഒരാളായജയന്റെ ആദ്യഅവതാരമായിരുന്നു ഹിരണ്യകശിപു.  മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹത്തിന്റെ കൈകളാൽ തന്റെ സഹോദരൻ ഹിരണ്യാക്ഷന്റെമരണശേഷം ഹിരണ്യകശിപു പ്രതികാരംചെയ്യാൻ തീരുമാനിച്ചു. സ്രഷ്ടാവായ ബ്രഹ്മാവിനെപ്രീതിപ്പെടുത്താൻ ഹിരണ്യകശിപു കഠിനമായതപസ്സുചെയ്തു.  തപസ്സിനൊടുവിൽ ബ്രഹ്മാവ് ആവശ്യപ്പെട്ട വരം ഹിരണ്യകശിപുവിന് നൽകി. "ഒരു ആയുധം കൊണ്ടും തന്റെ വീടിനുള്ളിലോ പുറത്തോ, പകലോ രാത്രിയോഭൂമിയിലോ ആകാശത്തോ, മനുഷ്യരാലോ മൃഗങ്ങളാലോ, ദേവന്മാരാലോ അസുരന്മാരാലോ, ബ്രഹ്മാവ് സൃഷ്ടിച്ച മറ്റാരാലുമോ കൊല്ലപ്പെടരുതെന്ന് ഹിരണ്യകശിപു വരമായി ആവശ്യപ്പെട്ടു.    കൂടാതെ എല്ലാ ജീവജാലങ്ങളുടെയും മൂന്ന് ലോകങ്ങളുടെയും അധിപനാക്കാനും അസുരൻ ബ്രഹ്മാവിനോട്  ആവശ്യപ്പെട്ടു . ആഗ്രഹം സഫലമായതോടെ ഹിരണ്യകശിപു തന്റെ അജയ്യതയും ശക്തിയും ഉപയോഗിച്ച് മൂന്ന് ലോകങ്ങളെയും കീഴടക്കി.

സ്വർഗ്ഗത്തിലെ ഇന്ദ്രന്റെ സിംഹാസനംപിടിച്ചെടുത്ത് ത്രിമൂർത്തികൾ ഒഴികെയുള്ള എല്ലാറ്റിനെയും തന്റെഭരണത്തിൻ കീഴിൽ കൊണ്ടുവന്നു. ഹിരണ്യകശിപുവിന്റെ മകനായ പ്രഹ്ളാദൻ നാരദന്റെ ആശ്രമത്തിൽ ഗർഭകാലംചെലവഴിച്ചതിനാൽ വിഷ്ണുഭക്തനായി പിറന്നു. തന്റെ മകൻ തന്റെ ബദ്ധവൈരിയായ വിഷ്ണുവിനെ പ്രാർത്ഥിക്കുന്നതിൽ കുപിതനായ ഹിരണ്യകശിപു ശുക്രൻ ഉൾപ്പെടെയുള്ള വിവിധ ഗുരുക്കന്മാരുടെ കീഴിൽ അവനെപഠിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഫലമുണ്ടായില്ല.    അത്തരമൊരു മകൻ മരിക്കണമെന്ന് അസുരൻതീരുമാനിച്ചു. പ്രഹ്ളാദനെകൊല്ലാൻ അസുരരാജാവ്  വിഷം, പാമ്പുകൾ, ആനകൾ, അഗ്നി, യോദ്ധാക്കൾ എന്നിവ ഉപയോഗിച്ചു, പക്ഷേ ഓരോശ്രമത്തിലും അചഞ്ചലമായ വിഷ്ണുഭക്തിയാൽ പ്രഹ്ളാദൻ അത്ഭുതകരമായി  രക്ഷപ്പെട്ടു. രാജപുരോഹിതന്മാർ വീണ്ടും രാജകുമാരനെ പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം മറ്റ് വിദ്യാർത്ഥികളെ വിഷ്ണു ഭക്തരാക്കി പരിവർത്തനം ചെയ്തു.    പ്രഹ്ളാദനെ  കൊല്ലാൻ പുരോഹിതന്മാർ ഒരു ത്രിശൂലം സൃഷ്ടിച്ചു,   പക്ഷേ അത് അവരെത്തന്നെ കൊന്നു,   അതിനുശേഷം  പ്രഹ്ളാദൻ   അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.   പിന്നീട് പ്രഹ്ളാദനെ കൊല്ലാൻ നിയോഗിച്ച വരുടെയും ശ്രമങ്ങൾ പരാജയപ്പെട്ടു. ഒടുവിൽ, അസുരൻ തന്റെ മകനെ പാമ്പുകളുടെകുരുക്കിൽകെട്ടി സമുദ്രത്തിലേക്ക് എറിഞ്ഞു, അവനെത്തകർക്കാൻ പർവതങ്ങൾ എറിഞ്ഞു.  പ്രഹ്ളാദൻ പരിക്കേൽക്കാതെ തിരികെയെത്തി. നിരാശനായ ഹിരണ്യകശിപു വിഷ്ണു എവിടെയാണ് വസിക്കുന്നതെന്ന് അറിയാൻ മകനോട് ആവശ്യപ്പെട്ടു. വിഷ്ണുസർവ്വവ്യാപിയാണെന്ന്  പ്രഹ്ളാദൻ  മറുപടി നൽകി. വിഷ്ണു തന്റെ അറയിലെ ഒരു തൂണിൽ വസിക്കുന്നുണ്ടോ എന്ന് അസുരൻ മകനോട് ചോദിച്ചു.    തൂണിലും തുരുമ്പിലും വിഷ്ണുനിലക്കൊള്ളുന്നുവെന്ന് പ്രഹ്ളാദൻ ഭക്തിപൂർവ്വം പറഞ്ഞു. കോപാകുലനായ അസുരരാജാവ് തന്റെ ഗദ ഉപയോഗിച്ച് സ്തംഭം തകർത്തു.  അവിടെ നിന്നാണ് ശ്രീനരസിംഹം പ്രത്യക്ഷപ്പെട്ടത്.  മനുഷ്യനും സിംഹവും ചേർന്നരൂപമായാണ് ഭഗവാൻ വിഷ്ണു അസുരന്റെമുന്നിൽ  പ്രത്യക്ഷപ്പെട്ടത്. നരസിംഹാവതാരം സന്ധ്യാസമയത്ത് ഹിരണ്യകശിപുവിനെ കൊട്ടാരത്തിന്റെ വാതിൽപടിയിലേക്ക്  വലിച്ചിഴച്ചുകൊണ്ടുപോയി മടിയിൽക്കിടത്തി നഖങ്ങൾ ഉപയോഗിച്ച് അസുരനെ കീറിമുറിച്ചു. അങ്ങനെ അസുരരാജാവിന് ലഭിച്ച വരം മറികടന്ന് നരസിംഹത്തിന് തന്റെഭക്തനെ രക്ഷിക്കാനും ധർമ്മം പുനഃസ്ഥാപിക്കാനും കഴിഞ്ഞു.    അതീവക്രുദ്ധനായ നരസിംഹരൂപം ബാലകനായ പ്രഹ്ളാദൻ്റെ സ്തുതിക്കുമുൻപിൽ കോപമടങ്ങി അനുഗ്രഹങ്ങൾ ചൊരിയുന്നു. 

ഭക്തന് വാത്സല്യത്തോടെ അനുഗ്രഹം ചൊരിയുന്ന ശാന്തഭാവത്തിലാണ് തിരുവങ്ങൂർ ക്ഷേത്രത്തിൽ  നരസിംഹപ്രതിഷ്ഠ. മനസ്സിലും സമൂഹത്തിലും പൊങ്ങിവരുന്നദുഷ്ടശക്തികളെയൊടുക്കി പുണ്യം വർഷിച്ചുകൊണ്ട്‌ ശ്രീ നരസിംഹമൂർത്തി വാണരുളുന്നു.

ശ്രീ പാർത്ഥസാരഥി

ശ്രീമഹാവിഷ്ണു മനുഷ്യലോകത്തിൽ നന്മയ്ക്കുഅപചയം സംഭവിക്കുമ്പോൾ ധർമ്മസംരക്ഷണത്തിനായി അവതരിക്കുന്നു.    ഭൂമിദേവിയുടെയും ദേവന്മാരുടെയും അപേക്ഷപ്രകാരം അധർമ്മികളെനിഗ്രഹിച്ചു മർത്യലോകത്തിൽ ധർമ്മം പുനഃസ്ഥാപിക്കാൻ മഹാവിഷ്ണു ഒമ്പതാമത്തെ അവതാരമായി ശ്രീകൃഷ്ണനായി ഭൂമിയിൽഅവതരിച്ചു എന്നുഭാഗവതം, വിഷ്ണുപുരാണം എന്നിവയിൽ പ്രസ്താവിക്കുന്നു.   ആസങ്കല്പത്തിലെ ഏറ്റവുംഉദാത്തവും ഗഹനവും കാലാതീതവുമായ അനുഗ്രഹവാണികളാണ് ഭഗവാൻ ശ്രീകൃഷ്ണൻ്റെ ശ്രീമുഖത്ത് നിന്നും ഉതിർന്ന് വീണ ശ്രീമദ് ഭഗവദ്ഗീത. വേദാന്ത സാരസർവ്വസ്വമെന്ന വിശേഷണം പണ്ഡിതന്മാർ ഭഗവദ് ഗീതക്ക് നൽകിയിട്ടുണ്ട്. കുരുക്ഷേത്രയുദ്ധഭൂമിയിൽ പാർത്ഥന് സാരഥിയായിരുന്നുകൊണ്ട് യുദ്ധംമുഴുവൻനിയന്ത്രിച്ചത് ഭഗവാനാണെന്ന് പറയാം. ബന്ധുത്വമോഹംനിമിത്തം തൻ്റെകർത്തവ്യത്തെമറന്ന് അമ്പും വില്ലും താഴെവെച്ച് തേർത്തടത്തിൽകുനിഞ്ഞിരുന്ന അർജുനനെ കർത്തവ്യാകർത്തവ്യങ്ങളെന്തെന്തെന്ന് കർമ്മ-ജ്ഞാന-ഭക്തിയോഗങ്ങളിലൂടെയും പൂരകങ്ങളായ മറ്റ് ആചരണങ്ങളുടെ  പ്രത്യേകതകൾ  ചൂണ്ടിക്കാട്ടിയും പതിന്മടങ്ങ് ആവേശത്തോടെ കർമ്മനിരതനാക്കുകയാണ് ഭഗവാൻ ചെയ്യുന്നത്.   

ആ പാർത്ഥസാരഥിയുടെ ഭാവമാണ് തിരുവങ്ങൂർ ശ്രീനരസിംഹ-പാർത്ഥസാരഥീ ക്ഷേത്രത്തിലെ ശ്രീകൃഷ്ണപ്രതിഷ്ഠ.   ശ്രീകൃഷ്ണഭഗവാൻ വിജയന്റെ (അർജുനന്റെ) സാരഥിയെന്നതുപോലെ ജീവിതവിജയത്തിന്റെ സാരഥികൂടിയാണ്.